ആമയിന്നോളം അതിൻറെ വീടു മറന്നുനടന്നില്ല. ആരുടെ മുന്നിലും കൂടുചുമക്കുന്നതിനു മടിയുമില്ല, കുറ്റബോധവും അപകർഷതയും അതിനെ വേട്ടയാടിയില്ല, പിടിപ്പുകേടുകൊണ്ടല്ലേയെന്നു തലമുറകൾ അവരുടെ പിതൃക്കളോടു രോഷം കൊണ്ടില്ല. ഏറ്റവും മന്ദനെന്നുള്ള വ്യാഖ്യാനങ്ങൾക്കിടയിലൂടെ സകലഭൂഖണ്ഡങ്ങളിലും അതു കയറിപ്പറ്റിക്കഴിഞ്ഞിരിക്കുന്നു. ആരോടും തോൽക്കാതെ, മത്സരിക്കാതെയും.